Monday, 12 September 2022

Speech by Swami Vivekananda

ലോകം കണ്ട ഏറ്റവും വലിയ സന്യാസശ്രേഷ്ടൻമാരിൽ ഒരാളായ നരേന്ദ്രൻ എന്ന സ്വാമി വിവേകാനന്ദൻ ചിക്കാഗോ പാർലമെന്റ് ലോകമതമഹാസമ്മേളനത്തിൽ ഭാരതത്തിന്റെ പ്രതിനിധിആയി എത്തി ലോകത്തെ മുഴുവൻ മധുരമായ മൊഴികളാൽ പുളകിതമാക്കിയ സുദിനം 1893sep 11🌹ആ മഹാമനീഷിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🌹🌹🚩🚩

പ്രസംഗത്തിന്റെ ചുരുക്കം 🙏🙏

Sisters and Brothers of America,
It fills my heart with joy unspeakable to rise in response to the warm and cordial welcome which you have given us. I thank you in the name of the most ancient order of monks in the world; I thank you in the name of the mother of religions, and I thank you in the name of millions and millions of Hindu people of all classes and sects.
My thanks, also, to some of the speakers on this platform who, referring to the delegates from the Orient, have told you that these men from far-off nations may well claim the honor of bearing to different lands the idea of toleration. I am proud to belong to a religion which has taught the world both tolerance and universal acceptance. We believe not only in universal toleration, but we accept all religions as true. I am proud to belong to a nation which has sheltered the persecuted and the refugees of all religions and all nations of the earth. I am proud to tell you that we have gathered in our bosom the purest remnant of the Israelites, who came to Southern India and took refuge with us in the very year in which their holy temple was shattered to pieces by Roman tyranny. I am proud to belong to the religion which has sheltered and is still fostering the remnant of the grand Zoroastrian nation. I will quote to you, brethren, a few lines from a hymn which I remember to have repeated from my earliest boyhood, which is every day repeated by millions of human beings: "As the different streams having their sources in different paths which men take through different tendencies, various though they appear, crooked or straight, all lead to Thee."
The present convention, which is one of the most august assemblies ever held, is in itself a vindication, a declaration to the world of the wonderful doctrine preached in the Gita: "Whosoever comes to Me, through whatsoever form, I reach him; all men are struggling through paths which in the end lead to me." Sectarianism, bigotry, and its horrible descendant, fanaticism, have long possessed this beautiful earth. They have filled the earth with violence, drenched it often and often with human blood, destroyed civilization and sent whole nations to despair. Had it not been for these horrible demons, human society would be far more advanced than it is now. But their time is come; and I fervently hope that the bell that tolled this morning in honor of this convention may be the death-knell of all fanaticism, of all persecutions with the sword or with the pen, and of all uncharitable feelings between persons wending their way to the same goal.

Friday, 24 June 2022

മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ

ജൂൺ 5
ശ്രീഗുരുജി
സ്മൃതി ദിനം

മാധവ റാവു സദാശിവ റാവു ഗോൾവൽക്കർ .. 
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്‌ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക് പ്രചോദനമേകിയ കർമ്മയോഗി . രാഷ്‌ട്ര ശരീരത്തിന്റെ ഓരോ അണുവിലും കർമ്മോത്സുകതയുടെ പ്രോജ്ജ്വലനം നടത്തിയ മഹാമനീഷി.

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ജന്തുശാസ്ത്രം പ്രൊഫസറായിരിക്കുന്ന കാലത്താണ് ഗോൾവൽക്കർ സംഘവുമായി അടുക്കുന്നത് . പിന്നീട് സാരഗാച്ഛിയിൽ അഖണ്ഡാനന്ദ സ്വാമികളിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചെങ്കിലും തന്റെ കർമ്മ മണ്ഡലം രാഷ്‌ട്രസേവനമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. 1940 ൽ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകായി തെരഞ്ഞെടുക്കപ്പെട്ടു . പിന്നീട് ഭാരതത്തെ അറിഞ്ഞും അറിയിച്ചും നീണ്ട മുപ്പത്തിമൂന്നുവർഷത്തെ കഠിന തപസ് …രാഷ്‌ട്രം മാധവനിലൂടെ കേശവനെ അറിയുകയായിരുന്നു

രാഷ്‌ട്രായ സ്വാഹ ഇദം ന മമ എന്ന മന്ത്രവുമായി അറുപതില്പരം തവണ അദ്ദേഹം ഭാരത പരിക്രമണം ചെയ്തു . ഇതിലൊരിക്കൽ പോലും ഹോട്ടലുകളിൽ താമസിച്ചതുമില്ല . ഡോക്ടർജി പാകിയ സുദൃഢമായ അടിത്തറയിൽ അതിവിശാലമായ സംഘടനാമന്ദിരം അദ്ദേഹം പടുത്തുയർത്തി . ആദ്യം അവഹേളിക്കപ്പെടുകയും പിന്നീട് എതിർക്കപ്പെടുകയും ചെയ്ത ആർ.എസ്.എസ് അംഗീകാരത്തിന്റെ പടവുകൾ കയറുക തന്നെ ചെയ്തു.

ബിജെപിയുടെ പൂർവരൂപമായിരുന്ന ജനസംഘം , വിദ്യാർത്ഥി സംഘടനയായ എ ബി വി പി , ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ബി എം എസ് , വിശ്വഹിന്ദു പരിഷത്ത് വനവാസികൾക്ക് വേണ്ടി വനവാസി കല്യാണാശ്രമം എന്നിവയെല്ലാം രൂപമെടുക്കുന്നത് ഗുരുജിയുടെ ആശിർവാദത്തോടെയാണ് ..ഭാരതത്തിനു പുറത്തേക്ക് സംഘ പ്രവർത്തനമെത്തുന്നതും ഇക്കാലയളവിലാണ്.

രാഷ്‌ട്രം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴെല്ലാം അദ്ദേഹം മാർഗദർശകനായി നിന്നു. വിഭജന കാലത്ത് ലുധിയാനയിലും അമൃതസറിലും ജലന്ധറിലുമെല്ലാമെത്തി ദുരിതമനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം നൽകി . സ്വാതന്ത്ര്യത്തിനു ശേഷം കശ്മീരിനേയും ഹൈദരാബാദിനേയും ഭാരതത്തോടൊപ്പം ലയിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1962 ലെ ചൈനീസ് ആക്രമണം അദ്ദേഹം മുൻ കൂട്ടി പ്രവചിച്ചിരുന്നു . എന്നാൽ ഇന്ത്യ- ചീനി ഭായ് ഭായ് എന്ന മുദ്രാവാക്യം മുഴക്കി നടന്നിരുന്ന ഭരണാധികാരികൾ അതിനെ വിടുവായത്തമെന്ന് വിളിച്ചു. ഒടുവിൽ ഗുരുജി പറഞ്ഞതു സംഭവിക്കുകയും ചെയ്തു.

താരതമ്യം ചെയ്യാനാകാത്ത ബൗദ്ധിക വ്യക്തിത്വത്തിലൂടെ ഭാരതത്തിന്‍റെ സംസ്കാരത്തിലൂന്നിയ സംഘടനാ പ്രവര്‍ത്തനം കാഴ്‌ച്ച വച്ച ഗുരുജി 1973 ജൂൺ 5 ന് ലോകത്തോട്‌ വിടപറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് ശക്തി നൽകിയ നേതാക്കളിലൊരാളെ നഷ്ടപ്പെട്ടെന്നാണ് അന്നത്തെ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാം പാർലമെന്റിൽ പറഞ്ഞത് .വ്യക്തിയില്ലെങ്കിലും സംഘടന മുന്നോട്ടു തന്നെ പോകുമെന്നായിരുന്നു ഗുരുജി എക്കാലവും പറഞ്ഞിരുന്നത് . വ്യക്തിക്കതീതമായി രാഷ്‌ട്രത്തെ മാത്രം മനസിലുറപ്പിച്ച് മുന്നോട്ടു പോകാൻ സംഘത്തിനു കഴിയുന്നതും അതുകൊണ്ട് തന്നെയാണ്..

ബിർസ മുണ്ട

ചരിത്രം എന്നും അധികാരത്തിന്റെയും സമ്പത്തിന്റെയും മതില്‍കെട്ടുകള്‍ക്കുള്ളിലാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്. എന്നാല്‍ തന്റെ ജീവിതം കൊണ്ടു ചരിത്രത്തില്‍ ഇടം നേടിയ ഒരു വനവാസി നേതാവ് ഉണ്ടായിരുന്നു ഭാരതത്തിൽ. ബ്രിട്ടീഷുകാരന്റെ നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് അവര്‍ക്കെതിരെ പടപൊരുതി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചിച്ച ഒരു ദേശാഭിമാനി. ജാര്‍ഖണ്ഡിലെ വനാന്തരങ്ങളില്‍ സ്വ-സമുദായത്തിനും രാജ്യത്തിനും വേണ്ടി പടപൊരുതിയ ആ യുവാവിന്റെ പേരാണ് ബിര്‍സ മുണ്ട. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു സാമ്രാജ്യത്വത്തിനും, ജന്‍മിത്വത്തിനും എതിരെ പോരാട്ടം നയിച്ച കരുത്തനായ ഗറില്ലാ പോരാളിയായ ബിര്‍സാ മുണ്ടയുടേതാണ് അത്.

ജൂൺ 9
ബിർസ മുണ്ട 
ബലിദാന ദിനം

ഇന്നത്തെ ജാര്‍ഖണ്ഡില്‍ റാഞ്ചിക്ക് സമീപം ഉലിഹത്തില്‍ 1875 നവംബർ മാസം പതിനഞ്ചാം തിയതിയാണ് വനവാസി ഗോത്ര സമൂഹമായ ‘മുണ്ട’ വിഭാഗത്തില്‍ ‘ബിര്‍സാ മുണ്ട’ ജനിക്കുന്നത്. തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ അവസാനിച്ച ജീവിതത്തിനിടയില്‍ ഭാരതത്തിലെ വനവാസി ജനതയുടെ പോരാട്ട വീര്യത്തെ ചരിത്ര താളുകളില്‍ അദ്ദേഹം രചിച്ച് ചേര്‍ത്തു, നമ്മള്‍ അതികമൊന്നും തിരിച്ചറിയാത്ത, തിരിച്ചറിയാന്‍ ശ്രമിക്കാത്ത ധീരതയുടെ പേരാണ് ബിര്‍സാ മുണ്ട.

1882 ല്‍ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റ് വനനിയമം പാസാക്കി, അന്നോളം വനവാസി ജനത പിന്‍തുടര്‍ന്നു പോന്നിരുന്ന തനതായ ജീവിതരീതിയും സംസ്‌കൃതിയും എല്ലാം എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ പ്രാപ്തമായിരുന്ന നിയമം. 1894 ല്‍ ആണ് ബിര്‍സയുടെ നേതൃത്വത്തില്‍ വനനിയമത്തെ എതിര്‍ത്ത് ഗോത്ര ജനങ്ങള്‍ ചെറുത്തുനില്‍പ്പ് തുടങ്ങിയത്, അദ്ദേഹത്തിന്റെ 19 ആം വയസ്സില്‍.

വൈദേശിക ശക്തിയുടെ തോക്കിനും പീരങ്കിക്കും മുന്‍പില്‍ ഇന്നത്തെ ജാര്‍ഖണ്ഡ്, ബീഹാര്‍, ഒറീസ എന്നീ സംസ്ഥാനങ്ങളിലാകെ പരന്നു കിടക്കുന്ന വനങ്ങള്‍ കേന്ദ്രീകരിച്ച് അമ്പും വില്ലും വാളുകളും ഉപയോഗിച്ച് ബിര്‍സ തന്റെ ഗറില്ലാ പോരാട്ടം വീര്യം പ്രകടിപ്പിച്ചു. ഇതിനിടയില്‍ പലതവണ ജയിലിലും ഒളിവിലുമായി കഴിയേണ്ടി വന്നു.

ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവി രചിച്ച സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആര്‍ഗ്‌നിയര്‍ അധികാര്‍ എന്ന നോവല്‍ മുണ്ടാ ജനതവിഭാഗത്തെ സംഘടിപ്പിച്ച് ബിര്‍സ മുണ്ട നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രാഖ്യായി ആണ്.

 1900 മാര്‍ച്ചില്‍ ചക്രധാരാപൂര്‍ ജംങ്കോപായ് വനത്തില്‍ വച്ച് മുണ്ട അറസ്റ്റ് ചെയ്യപ്പെട്ടു. റാഞ്ചി ജയിലില്‍ വച്ച് ജൂണ്‍ 9ന് മുണ്ട മരിച്ചു. കോളറ മൂലം മരണം സംഭവിച്ചു എന്ന് ബ്രിട്ടീഷ് ഭരണകൂടം പുറം ലോകത്തെ അറിയിച്ചുവെങ്കിലും മുണ്ട യഥാര്‍ത്ഥത്തില്‍ വധിക്കപ്പെടുകയായിരുന്നു. ആ ധീര ദേശാഭിമാനിക്ക് ശതകോടി പ്രണാമങ്ങൾ

#BirsaMundaBalidanDiwas

ബന്ദ സിങ്ങ് ബഹാദൂർ

ജൂൺ 9
ബന്ദ സിങ്ങ് ബഹാദൂർ
വീര ബലിദാന ദിനം

മുഗള സാമ്രാജ്യത്തിന്റെ അനീതികൾക്കെതിരെ ഉജ്ജ്വലമായ പോരാട്ടം നടത്തിയ സിഖ് യോദ്ധാവാണ് ബന്ദ സിങ് ബഹാദൂർ . 1670 ഒക്ടോബർ 27 നാണ് അദ്ദേഹം ജനിച്ചത് . സന്യാസം സ്വീകരിക്കാൻ വേണ്ടി പതിനഞ്ചാം വയസിൽ തന്നെ വീട് വിട്ടിറങ്ങി. അങ്ങനെ കിട്ടിയ പേരാണ് മദോ ദാസ്. ഗോദാവരി നദീ തീരത്തുള്ള നാന്ദത് എന്ന സ്ഥലത്ത് അദ്ദേഹം തന്റെ ആശ്രമം പണി കഴിപ്പിച്ചു. 1708 സെപ്റ്റംബറിൽ അദ്ദേഹത്തെ ഗുരു ഗോബിന്ദ് സിങ് സന്ദർശിക്കുകയും ബന്ദ ബഹദൂർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഗുരു ഗോവിന്ദ് സിങ്ങ് നൽകിയ പേരാണ് ബന്ദ സിങ് ബഹദൂർ എന്നത്. ഗുരു ഗോബിന്ദ് സിങിന്റെ അനുഗ്രഹവും അദ്ദേഹം നൽകിയ അധികാരവുമായി ജനങ്ങളെ ഒരുമിച്ച് ചേർത്ത് അദ്ദേഹം മുഗൾ സമ്രാജ്യത്തിനെതിരെ പടപൊരുതി.

1709 ൽ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സമാനയെ ആക്രമിച്ചുകൊണ്ടായിരുന്നു മുഗള സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. പഞ്ചാബിൽ അധികാരം സ്ഥാപിച്ച ശേഷം അവിടുത്തെ ജമിന്ദാരി സമ്പ്രദായം നിർത്തലാക്കി, സ്വത്തവകാശം കൃഷിക്കാർക്ക് വിട്ടുകൊടുത്തു. 

1710 മെയ് 12 ന് , ചപ്പാർചിരി യുദ്ധത്തിൽ, സിർഹിന്ദ് ഗവർണർ വസീർ ഖാനെയും ഗുരു ഗോവിന്ദ് സിംഗിന്റെ രണ്ട് ഇളയ പുത്രന്മാരുടെ രക്തസാക്ഷിത്വത്തിന് ഉത്തരവാദികളായ ദിവാൻ സുചാനന്ദിനെയും വധിച്ചു . സർഹിന്ദ് മുഗളന്മാരിൽ നിന്നും പിടിച്ചെടുത്തു.

ബന്ദ സിംഗ് ബഹാദൂറിനെ പരാജയപ്പെടുത്താനും കൊല്ലാനും എല്ലാ ജനറൽമാരോടും ചക്രവർത്തിയുടെ സൈന്യത്തിൽ ചേരാൻ നിർദ്ദേശിച്ചു. മുനിം ഖാന്റെ കൽപ്പന പ്രകാരം മുഗൾ സൈന്യം സിർഹിന്ദിലേക്ക് മാർച്ച് ചെയ്തു. ബന്ദ സിംഗ് ആ സമയം ഉത്തർപ്രദേശിലായിരുന്നു. ബന്ദ സിംഗ് മടങ്ങി എത്തുന്നതിന് മുമ്പ് മുഗളർ സർഹിന്ദും ചുറ്റുമുള്ള പ്രദേശങ്ങളും പിടിച്ചെടുത്തു. 

ബന്ദ സിങ്ങിനെ കൊലപ്പെടുത്താനുള്ള മുഗള സൈന്യത്തിന്റെ ശ്രമങ്ങൾ പല തവണ പരാജയപ്പെട്ടു. 1710 ഡിസംബർ 10 ന് സിഖുകാരെ എവിടെ കണ്ടാലും കൊലപ്പെടുത്താൻ മുഗള ചക്രവർത്തി ഉത്തരവിട്ടു.

1715 ഡിസംബർ 7-ന് മുഗളർ ബന്ദാ സിംഗിനെയും കൂട്ടരെയും പിടികൂടി.ബന്ദ സിംഗ് ബഹാദൂറിനെ ഒരു ഇരുമ്പ് കൂട്ടിലടക്കുകയും ബാക്കിയുള്ള സിഖുകാരെ ചങ്ങലയിൽ ബന്ധിക്കുകയും ചെയ്തു. രണ്ടായിരത്തോളം സിഖ് ജനങ്ങളെ കൊന്നൊടുക്കുകയും അവരുടെ തലകൾ കുന്തത്തിൽ കുത്തി നിർത്തി പ്രദർശിപ്പിക്കുകയും ചെയ്തു. സിഖുകാരുടെ തലകൾ ഘോഷയാത്രയായി ഡൽഹിയിലേക്ക് കൊണ്ടുവന്നു. ബന്ദ സിങ്ങ് ബഹദൂറിനെയും 740 പടയാളികളേയും ഡൽഹി കോട്ടയിൽ തടവിലാക്കുകയും അവരുടെ വിശ്വാസം ഉപേക്ഷിച്ച് മുസ്ലീമാകാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. വിസമ്മതിച്ച അവരെ വധിക്കാൻ ഉത്തരവിട്ടു. ഓരോ ദിവസവും 100 സിഖ് സൈനികരെ കോട്ടയിൽ നിന്ന് കൊണ്ടുവന്ന് പരസ്യമായി കൊലപ്പെടുത്തി. ഇത് ഏകദേശം ഏഴു ദിവസം തുടർന്നു. നാല് വയസ്സുള്ള മകൻ അജയ് സിങ്ങിനെ കൊല്ലാൻ ബന്ദ സിങ്ങിനോട് ആവശ്യപ്പെട്ടു, അത് ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. അജയ് സിംഗിനെ മുഗളർ കൊല്ലപ്പെടുത്തി അവന്റെ ഹൃദയം മുറിച്ച്, ബന്ദ ബഹ്ദൂറിന്റെ വായിൽ കുത്തിയിറക്കി. മൂന്ന് മാസത്തെ തടവിന് ശേഷം, 1716 ജൂൺ 9 ന്, ബന്ദാ സിംഗിന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു , കൈകാലുകൾ ഛേദിക്കപ്പെട്ടു, ചർമ്മം നീക്കം ചെയ്തു, തുടർന്ന് അദ്ദേഹം കൊല്ലപ്പെട്ടു.

പിറന്ന നാടിന്റെ മോചനത്തിനായി മുഗള സാമ്രാജ്യത്തിനെതിരെ പോരാടിയ ഭാരതാംബയുടെ വീരപുത്രന് ശതകോടി പ്രണാമങ്ങൾ

#BandaSinghBahadur

രാം പ്രസാദ് ബിസ്മിൽ

കഴുത്തിൽ തൂക്കുകയറിന്റെ നാരുകൾ തൊട്ടപ്പോഴും ചുണ്ടിൽ മുഴങ്ങിയ മന്ത്രം "ജയ് ഹിന്ദ്" .....
1927 ഡിസംബർ 19 ന് ഖൊരഖ്പുർ ജയിലിലെ ആരാച്ചാരുടെ കൈകൾ ആ 30 വയസുകാരന്റെ കഴുത്തിൽ ഇട്ട തൂക്കുകയറിന്റെ ഒരറ്റത്ത് നിന്നു വിറച്ചിരിക്കാം. 

രാം പ്രസാദ് ബിസ്മിൽ -രാജ്യം പാടിയ ഏറ്റവും ജ്വലിക്കുന്ന സ്വാതന്ത്ര്യ സമര ഗീതങ്ങൾ ആദ്യം മുഴങ്ങിയത് ഈ ദേശസ്നേഹിയുടെ ഹൃദയത്തിൽ ആയിരുന്നു.

ജൂൺ 11
രാം പ്രസാദ് ബിസ്മിൽ
ജന്മദിനം

1897 ജൂൺ 11ന് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലായിരുന്നു രാം പ്രസാദിന്റെ ജനനം. ഹിന്ദിയിലും ഉറുദുവിലുമായി അദ്ദേഹം രചിച്ച ദേശഭക്തിഗാനങ്ങൾ ഭാരത ജനതയുടെ സിരകളെ പ്രകമ്പനം കൊള്ളിച്ചു. ചെറുപ്പം മുതൽക്കേ തന്നെ ആര്യസമാജവുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു രാം പ്രസാദ്. സ്വാതന്ത്ര്യ സമര നായകനും ആര്യ സമാജ പ്രവർത്തകനും ആയിരുന്ന ഭായി പരമാനന്ദിന്റെ വധശിക്ഷയാണ് അദ്ദേഹത്തിന്റെ ഉള്ളിൽ വിപ്ലവത്തിന്റെ ജ്വാല തീർക്കുന്നത്. 'മേരാ ജനമ്' രചിക്കുമ്പോൾ രാമിന് പ്രായം 18 വയസ്. വിപ്ലവവും സ്വാതന്ത്ര്യവും എണ്ണ പകർന്ന ആ തിരി ബ്രിട്ടീഷ് കൊളോണിയൽ തലച്ചോറുകളെ ചൂടുപിടിപ്പിച്ചു കൊണ്ടേയിരുന്നു.

മാത്രിവേദി, ശിവജി സമിതി തുടങ്ങിയ സംഘടനകളിലൂടെ വിപ്ലവ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി അദ്ദേഹം മാറി.1918 ജനുവരി 28 ന് 'മെൻപുരി കി പ്രതിജ്ഞ' എന്ന തന്റെ കവിതയ്ക്കൊപ്പം 'ദേശവാസിയോം കെ നാമ്' എന്ന ലഖുലേഖയും ജനങ്ങൾക്കിടയിൽ അദ്ദേഹം വിതരണം ചെയ്തു, കോണ്ഗ്രസ് പാർട്ടിയുടെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷനിൽ ഭഗത് സിംഗും ചന്ദ്രശേഖർ ആസാദുമടക്കമുള്ള ദേശസ്നേഹികൾ പ്രവർത്തിച്ചു.

ബ്രിട്ടീഷ് ഗവണ്മെന്റിന്റെ സ്ഥാപനങ്ങളിൽ അവർ ആസൂത്രിതമായി കവർച്ചകൾ നടത്തി. 1925 ആഗസ്ത് 9ന് ലക്‌നൗവിനടുത്തുള്ള കകോരിയിൽ വച്ച് ട്രെയിൻ തടഞ്ഞ് ഗവൺമെന്റിന്റെ ഖജനാവിലേയ്ക്കുള്ള പണം പിടിച്ചെടുത്തു. ഈ സംഭവത്തിന്റെ പേരിൽ ബ്രിട്ടീഷ് അധികാരികൾ അദ്ദേഹത്തിനും 4 സഹപ്രവർത്തകർക്കും വധശിക്ഷ വിധിച്ചു.

വധ ശിക്ഷ വിധിച്ചു ലക്‌നൗ സെൻട്രൽ ജയിലിലെ 11 ആം ബാരക്കിലും രാംപ്രസാദ് ബിസ്മിലിന്റെ ത്രസിപ്പിക്കുന്ന വാക്കുകൾ 'മേരാ രംഗ് ദേ ബസന്തി ചോല' എന്ന പേരിൽ ആത്മകഥയായി ഉദയം കൊണ്ടു. 

ദേശത്തിനായി ജനിച്ചവൻ
ദേശത്തിനായി മരിച്ചവൻ
മരിക്കുമ്പോഴും ദേശത്തിൻ നാമം 
അമരമാക്കി ജ്വലിച്ചവൻ ...

രാം പ്രസാദ് ബിസ്മിൽ പാടി,

ദേശ്ഹിത്‌ പൈദാ ഹുയെ ഹെ
ദേശ് പർ മർ ജായേംഗേ
മർതേ മർതേ ദേശ് കോ
സിംദാ മഗർ കർ ജായേംഗേ ...

✍️ ശ്രീലക്ഷ്മി. ആർ

ഗണേഷ് ദാമോദർ സവർക്കർ

ആൻഡമാൻ ദ്വീപുകളിലെ സെല്ലുലാർ ജയിൽ ഏതൊരു സ്വാതന്ത്ര്യ സമര സേനാനിയുടെയും മനോവീര്യം തകർക്കുന്ന സ്ഥലമായിരുന്നു. ഏകാന്ത തടവ് മുതൽ എണ്ണയാട്ടുന്ന ചക്കിൽ കാളകൾകൾക്ക് പകരം പൂട്ടിയിടപ്പെട്ട് ചക്ക് തിരിക്കുക തുടങ്ങിയവയായിരുന്നു ശിക്ഷകൾ. സവർക്കർ സഹോദരൻമാരായ വിനായകും ഗണേഷും ഒരു ദശാബ്ദത്തോളം ഏറ്റവും മോശമായ പീഡനങ്ങൾ അനുഭവിച്ചത് ഇവിടെയാണ്

ജൂൺ 13
ഗണേഷ് ദാമോദർ സവർക്കർ 
ജന്മദിനം

സവർക്കർ സഹോദരൻമാരിലെ മൂത്തയാളായിരുന്നു ഗണേഷ് ദാമോദർ സവർക്കർ. വിനായക് , നാരായൺ എന്നിവർ അദ്ദേഹത്തിന്റെ അനുജൻമാരും മൈനാബായി അനുജത്തിയുമായിരുന്നു. ബാബറാവു എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ചെറുപ്പത്തിലേ തന്നെ മാതാപിതാക്കൾ മരണപ്പെട്ടതിനെ തുടർന്ന് കുടുംബത്തിന്റെ സംരക്ഷണവും ബാധ്യതയും ഗണേഷ് സവർക്കറിലായി. 

അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു ഗണേഷ് സവർക്കർ.
ഭാരതത്തിലെ ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റിനെതിരെ അദ്ദേഹം സായുധ പ്രസ്ഥാനത്തിന് നേതൃത്വം നൽകി.1906-ൽ വിനായക് സവർക്കർ ലണ്ടനിലേക്ക് പോയതിനുശേഷം 'അഭിനവ് ഭാരത്' സംഘടനയുടെ പ്രവർത്തനങ്ങൾ ഗന്നേഷ് സവർക്കർ വിജയകരമായി നടത്തി. യുവജനങ്ങളെ ഉൾപ്പെടുത്തി അദ്ദേഹം സംഘടന കെട്ടിപ്പടുത്തു. ശാരീരികവും ബൗദ്ധികവുമായ തലങ്ങളിൽ അദ്ദേഹം പരിശീലനം നൽകി. ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. 'വന്ദേമാതരം', 'സ്വാതന്ത്ര്യലക്ഷ്മി കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസുകൾ ഫയൽ ചെയ്യപ്പെട്ടു. എന്നിട്ടും അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടർന്നു. പണം ശേഖരിച്ച് ലണ്ടനിൽ നിന്ന് വിനായക് അയച്ച മാസിനിയുടെ (ഇറ്റലിയുടെ സ്വാതന്ത്ര്യ സമരസേനാനി) ജീവചരിത്രം അദ്ദേഹം പ്രസിദ്ധീകരിച്ചു. ദേശഭക്തി ഗാനങ്ങൾ എഴുതി. 'രണവിന സ്വാതന്ത്ര്യ മിലേഖ (യുദ്ധമില്ലാതെ സ്വാതന്ത്ര്യം ലഭിക്കില്ല)...' എന്ന തത്വത്തിന് ഊന്നൽ നൽകി കവി ഗോവിന്ദ് എഴുതിയ ഗാനം അദ്ദേഹം പ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് സർകാരിനെതിരായ ഇത്തരം പ്രവർത്തനങ്ങളെത്തുടർന്ന് ബ്രിട്ടീഷുകാർ അദ്ദേഹത്തിനെതിരെ കേസെടുത്തു. 1908-ൽ തിലകിനെ 6 വർഷത്തെ തടവിന് ശിക്ഷിച്ചപ്പോൾ 1909-ൽ ഗണേഷ് സവർക്കറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ആൻഡമാനിലേക്ക് അയച്ചു.

1922-ൽ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം അദ്ദേഹം യുവ 'ഹിന്ദു സഭ' സ്ഥാപിച്ചു. ഭഗത് സിംഗ്, രാജ്ഗുരു, ചന്ദ്രശേഖർ ആസാദ്, വി ബി ഗോഗട്ടെ, താത്യാറാവു തുടങ്ങിയ വിപ്ലവകാരികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു . ഭഗത് സിങ്ങിന്റെ വധശിക്ഷ റദ്ദാക്കാൻ ഗണേഷ് സവർക്കർ കോൺഗ്രസ് നേതാക്കളെയും മറ്റുള്ളവരെയും കണ്ടു. ഗണേഷ് സവർക്കർ എഴുതിയ കത്തുകൾ 'എംപയർ' തീയേറ്ററിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും 4 വർഷം തടവിലാക്കി. ഈ കാലയളവിൽ അദ്ദേഹം 'രാഷ്ട്രമീമാംസ' എന്ന പുസ്തകം രചിച്ചു. ഈ പുസ്തകത്തിൽ, 'ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്' എന്ന ആശയത്തിന് അദ്ദേഹം അടിത്തറ പാകി.

ഭാരത രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും സ്ഥാപനത്തിനും വേണ്ടി അദ്ദേഹം എപ്പോഴും പ്രവർത്തിച്ചു. 1945 മാർച്ച് 16 -ന് അദ്ദേഹം അന്തരിച്ചു.

ജീജാബായ്

ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്ന് സ്ഥാപിച്ച മറാത്ത രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ അമ്മയായിരുന്നു ജിജാബായ് . 

മഹാരാഷ്ട്രയിലെ സിന്ധ്ഖേഡ് പട്ടണത്തിൽ 1598 ജനുവരി 12-ന് പ്രമുഖ മറാത്ത സർദാർ ലഖുജി ജാദവ്‌റാവുവിന്റേയും മലസാ ബായിയുടേയും മകളായിട്ടാണ് ജിജാബായി ജനിച്ചത്. ചെറുപ്പത്തിലേ തന്നെ കുതിര സവാരിയിലും വാൾപ്പയറ്റിലും ജീജാബായി പ്രാവീണ്യം നേടി.
പ്രസിദ്ധമായ കസ്ബപേത്ത് ഗണപതി ക്ഷേത്രം സ്ഥാപിച്ച ജീജാബായി കെവേരേശ്വര ക്ഷേത്രവും താംബ്ഡി ജോഗേശ്വരി ക്ഷേത്രവും നവീകരിക്കുകയും ചെയ്തു.

സദ്‌ഗുണത്തിനും വീര്യത്തിനും ദീർഘവീക്ഷണത്തിനും പേരുകേട്ടവളായിരുന്ന ജീജാബായി ആ ഗുണങ്ങളെല്ലാം തന്നെ തന്റെ മകൻ ശിവാജിക്ക് കൈമാറി.
ശിവജിയെന്ന ഹിന്ദു ഹൃദയ സാമ്രാട്ടിനെ വളർത്തിയെടുക്കുന്നതിൽ ജീജാബായി വഹിച്ച പങ്ക് വളരെ വലുതാണ്. 

ജീജാബായ് തന്റെ മകന് അധർമ്മിയായ രാവണനെ വധിച്ച ഭഗവൻ ശ്രീരാമന്റെ കഥ പറഞ്ഞ് കൊടുത്തു .....
ധർമ്മം പുനഃസ്ഥാപിക്കാൻ അവതാരം പൂണ്ട ഭഗവാൻ കൃഷ്ണന്റെ കഥ പറഞ്ഞ് കൊടുത്തു .....
 ധർമ്മപുത്രരേ പോലെ ധർമ്മിഷ്ഠനാകാൻ പഠിപ്പിച്ചു ....
രാജനീതിയും പ്രജാസംരക്ഷണവും പഠിപ്പിച്ചു...

ജീജബായി തന്റെ മകനെ ശക്തനായ,ധർമ്മിഷ്ഠനായ പ്രജാക്ഷേമ തത്പരനാകാൻ പഠിപ്പിച്ചു,ആത്മാഭിമാനം പണയം വയ്ക്കാതെ രാഷ്ട്രത്തെ വീണ്ടെടുത്ത് ധർമം പുനഃസ്ഥാപിക്കുവാൻ പ്രേരിപ്പിച്ചു അടിമത്വത്തിൽ നിന്ന് മോചനം നേടാൻ ആഹ്വാനം ചെയ്തു....

ഒടുവിൽ കുട്ടിക്കാലത്തു തന്നെ തന്റെ കളികൾ എന്ന പോലെ ഓരോരോ കോട്ടകളായി ഛത്രപതി പിടിച്ചടക്കി മുന്നേറി...തന്റെ മാതാവിന് കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് ഓരോ തവണയും മുന്നേറി...രാഷ്ട്രത്തിന്റെ ആത്മാവിനെ,തളർന്ന ഒരു വലിയ ജനതയെ പോരാടാൻ പ്രേരിപ്പിച്ചു..സ്വയം ഒരു മാതൃകയായി....
അമ്മ ജീജാബായിയിൽ നിന്ന് പകർന്ന് ലഭിച്ച ഗുണങ്ങൾ ജീവിതാവസാനം വരെ ശിവജി ജീവിതത്തിൽ പാലിച്ചു.

ഒടുവിൽ ഛത്രപതി ശിവജിയുടെ സിംഹാസനാരോഹണം കൺകുളിർക്കെ കണ്ട ആ വീരാംഗന പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം 1674 ജൂൺ 17 ന് തന്റെ ദൗത്യം പൂർത്തിയാക്കി പരമാത്മാവിൽ വിലയം പ്രാപിച്ചു.

#MathaJijabai